ലോകം കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ്ങിന് ഇനി ഒരു ദിവസം മാത്രം. നാളെ വൈകുന്നേരം 6.04ന് സോഫ്റ്റ് ലാൻഡിങ് നടക്കുമെന്നാണ് ഐഎസ്ആർഒ സൂചിപ്പിക്കുന്നത്. ജൂലൈ 14ന് നടത്തിയ വിക്ഷേപണം മുതൽ ഇതുവരെ വളരെ വിജയകരമായി മുന്നോട്ടുപോയി എന്നാ ആത്മവിശ്വാസം ഐഎസ്ആർഒ ഉണ്ട്. ഏറ്റവും ഒടുവിലത്തെ ഭ്രമണപഥം തായ്ത്തലും കഴിഞ്ഞു ഇപ്പോൾ 25 കിലോമീറ്റർ അകലത്തിൽ ലാൻഡർ നിൽക്കുന്നു. ചന്ദ്രയാൻ 2ലെ ചെറിയ പിശകുകളും പ്രശ്നങ്ങളും പരിഹരിച്ചാണ് ഇത്തവണ ഐഎസ്ആർഒയുടെ നീക്കം. സോഫ്റ്റ് ലാൻഡിംഗിന് ശേഷം ചന്ദ്രയാൻ പേടകം വഹിച്ചുകൊണ്ടുള്ള റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങും. അതിന് ശേഷം 14 ദിവസമാണ് പഠനം നടത്തുക. ചന്ദ്രയാൻ രണ്ടിൽ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ലാൻഡിങ് ഏരിയ മാത്രമായിരുന്നു എന്നാൽ ചന്ദ്രയാൻ 3 ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.