More than 200 students came to Kozhikode to participate in the wrestling competition, violating Nipa norms

സംസ്ഥാനത്ത് നിപ ഭീതി കുറയുന്നു. രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് വളരെ ആശ്വാസം നൽകുന്നതാണ്. എന്നാലും കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രസംഘവും മന്ത്രിമാരായ മുഹമ്മദ് റിയാസും വീണാ ജോര്‍ജും കോഴിക്കോടുണ്ട്. ഇപ്പോൾ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 1233 ആണ്. അതിൽ 352 പേരാണ് ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 36 വവ്വാലുകളുടെ സാംബിളുകള്‍ ശേഖരിച്ച് പൂനൈയിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *