Suspected of stealing a goat; Dalit youths were beaten up

മഞ്ചിരിയാൽ ജില്ലയിൽ ആടിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാവിനെയും സുഹൃത്തിനെയും തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പ്രതിയുടെ ആടിനെ കാണാതാവുന്നത്. ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ ഷെഡിലേക്ക് വിളിച്ചുവരുതുകയും തുടർന്ന് ഇവരെ മർദ്ദിക്കുകയും തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തു. അടിയിൽ തീയിട്ട ശേഷം മർദ്ദനം തുടർന്നു. കൊമുരാജുല രാമുലു, ഭാര്യ സ്വരൂപ, മകൻ ശ്രീനിവാസ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകശ്രമം, ദളിതർക്കെതിരെയുള്ള അതിക്രമം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *