കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്കരണം അകറ്റാൻ പട്ടാളപ്പുഴുക്കളെത്തുന്നു. അമ്പത് ടൺ ശേഷിയുള്ള രണ്ട് പട്ടാളപ്പുഴു പ്ലാന്റുകൾ കൊച്ചി കോർപ്പറേഷൻ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് സ്ഥാപിക്കുന്നത്. ബ്ലാക് സോൾജിയേഴ്സ് ഫ്ലൈ അഥവാ പട്ടാളപ്പുഴുക്കളെ ഉപയോഗിച്ച് മാലിന്യം സംസ്കരിക്കാനാണ് കോർപ്പറേഷൻ പദ്ധതി.
ജൈവമാലിന്യത്തിൽ പട്ടാളപ്പുഴുക്കളുടെ മുട്ടകൾ നിക്ഷേപിച്ച് വിരിയിച്ച് ലാർവകളാക്കി മാറ്റുകയും, ലാർവകൾ വൻതോതിൽ ജൈവമാലിന്യം അകത്താക്കും. ഈ ലാർവകൾ പുറത്തുവിടുന്ന മാലിന്യം കമ്പോസ്റ്റ് വളമാക്കി മാറ്റാനും ലാർവകൾ ഈച്ചയായി മാറി മുട്ടയിട്ട് പെരുകും. ആൺ ഈച്ചകൾ ഇണ ചേരുന്നതോടെയും പെൺ ഈച്ചകൾ മുട്ടയിടുന്നതോടെയും ചത്തുപോകും ചെയ്യുന്നു തുടർന്ന് ലാർവകൾ പ്യൂപ്പകളായി മാറിക്കഴിഞ്ഞാൽ അവയെ പന്നികൾക്കും, കോഴികൾക്കും തീറ്റയായി ഉപയോഗിക്കാം.
പട്ടാളപ്പുഴു പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം ബ്രഹ്മപുരത്ത് കണ്ടെത്തി. ഈ വർഷാവസാനത്തോടെ പ്ലാന്റുകൾ പ്രവർത്തനം ആരംഭിക്കും. കോർപറേഷൻ സ്ഥലം അനുവദിക്കുമെങ്കിലും പ്ലാന്റ് സ്ഥാപിക്കാനുള്ള എല്ലാ ചിലവും സ്വകാര്യ കമ്പനികളാണ് വഹിക്കുക. കിലോയ്ക്ക് രണ്ടര രൂപവെച്ച് മാലിന്യം സംസ്കരിക്കാൻ കോർപ്പറേഷൻ ടിപ്പിംഗ് ഫീസ് നൽകണം പല കൊമ്പന്മാരും മുട്ട് മടക്കിയ ഇടത്തേക്കാണ് പട്ടാളപ്പുഴുക്കളുടെ വരവ്.