ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പരാതി നൽകാനെത്തിയ ദളിത് യുവതിയെ പോലീസുകാരൻ ബലാത്സംഗം ചെയ്തു. മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയശേഷം പെൺകുട്ടിയെ കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.സെപ്റ്റംബർ 21നാണ് സംഭവം. തനിക്ക് വധഭീഷണി ഉണ്ടെന്നും തന്നെ ചിലർ ശല്യപ്പെടുത്തുന്നുണ്ടെന്നുംആരോപിച്ച് പരാതി നൽകാനെത്തിയതായിരുന്നു പെൺകുട്ടി. തുടർന്ന് പ്രതികളെ പിടികൂടാനെന്ന വ്യാജേന പരാതിക്കാരിയെ കാറിൽ കയറ്റി കൊണ്ടുപോകുകയും വഴിയിൽ വെച്ച് പെൺകുട്ടിക്ക് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കുടിക്കാൻ നൽകുകയും ചെയ്തു. അബോധാവസ്ഥയിലായ പെൺകുട്ടിയെ കാറിൽ വെച്ച് സബ് ഇൻസ്‌പെക്ടർ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ പരാതിയിൽ സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സുധീർ കുമാർ പറഞ്ഞു. സബ് ഇൻസ്‌പെക്ടറായ പാണ്ഡെയ്‌ക്കെതിരെ ഐപിസി സെക്ഷൻ 376, 120 ബി എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി/എസ്ടി ആക്‌ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്.
