പഞ്ചാബിലെ അമൃത്‌സർ ജില്ലയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി മൃതദേഹം ബൈക്കിൽ കെട്ടി റെയിൽവേ ട്രാക്കിൽ തള്ളിയതായി പോലീസ് പറഞ്ഞു. തന്റെ 20 വയസ്സുള്ള മകളെയാണ് കൊലപ്പെടുത്തിയത്. നിഹാങ് സിഖ് വംശജനായ ബൗവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മകളുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പ്രതി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ബുധനാഴ്ച വീട്ടിലുള്ള ആരെയും അറിയിക്കാതെ ബൗവിന്റെ മകൾ വീട്ടിൽ നിന്നിറങ്ങി വ്യാഴാഴ്ച തിരിച്ചെത്തിയതായി പോലീസ് പറഞ്ഞു. ഇതിൽ മകളോട് ദേഷ്യപ്പെട്ട പ്രതി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.